കണ്ണും കണ്ണും കാത്തിരുന്നു
മന്നിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്ന്
ആകാശവീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
തരാട്ടുപാടി ഉറക്കീടുവനായ്
മനതാരിൽ നിനച്ചിരുന്നു
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം
ജീവന്റെ പാതയിൽ കാരുണ്യ കനവായ്
കരുണാർദ്രൻ അലിഞ്ഞ ദിനം
ആലോലമാട്ടി ലാളിച്ചിടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു
ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം